9
|
തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍,..لا طاعة لمخلوق في معصية الخالق'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ആരേയും അനുസരിക്കാന്‍ പാടില്ല എന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല. അതായത് സൃഷ്ടാവിന്‍റെ കല്‍പനക്കെതിരില്‍ ആരെ അനുസരിക്കുന്നു എന്നതല്ല പ്രശ്‍നം, മറിച്ച് ഏത് കാര്യത്തില്‍ അനുസരിക്കുന്നു എന്നതാണ് മര്‍മ്മം. സൃഷ്ടാവിന് എതിരായി ആരെയും അനുസരിക്കരുത്. സൃഷ്ടാവിനെ ധിക്കരിക്കത്ത കാര്യങ്ങള്‍ കല്‍പിക്കുന്നത് 'ഉലുല്‍ അംറ്' ആയാലും 'ത്വാഗൂത്ത്' ആയാലും അത് സ്വീകരിക്കാം.
ത്വാഗൂത്തിനെയാണോ ത്വാഗൂത്തല്ലാത്തവനെയാണോ അനുസരിക്കുന്നത് എന്നതല്ല വിഷയം, മറിച്ച് അനുസരിക്കുന്ന വിഷയം അല്ലാഹു അംഗീകരിക്കുന്നതാണോ അല്ലയോ എന്നതാണ്. അതില്‍ ശിര്‍ക്ക് അടങ്ങിയിട്ടുണ്ടോ, കുഫ്ര്‍ അടങ്ങിയിട്ടുണ്ടോ, പാപം അടങ്ങിയിട്ടുണ്ടോ, അതല്ല പുണ്യമാണോ അടങ്ങിയിട്ടുള്ളത് ഇതാണ് ആ വിഷയത്തില്‍ കാര്യം വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കൃത്യമായ മാനദണ്ഡം.
ഈ മാനദണ്ഡം അനുസരിച്ചാണ് ഒരു മുസ്‌ലിമിന്റെ ഈ ലോക ജീവിതത്തില്‍ വരുന്ന സകല പ്രശ്‌നങ്ങൾക്കും - വാപ്പയെ അനുസരിച്ചാലും, അധ്യാപകനെ അനുസരിച്ചാലും, ഭരണാധികാരിയെ അനുസരിച്ചാലും - മതപരമായ ഹുക്‌മ് നിർണ്ണയിക്കുന്നത്, ആ അനുസരണം ഏത് വിഷയത്തിലാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അല്ലാഹുവിനെതിരായിട്ട് എന്ത് പറയാനും എന്ത് ചെയ്യാനും ആര്‍ കൽപ്പിച്ചാലും അത് നാം അനുസരിക്കാന്‍ പാടില്ല. അത് അനുസരിക്കാന്‍ പാടില്ലാത്തത്, അത് കല്‍പ്പിച്ചത് 'ത്വാഗൂത്ത്' ആയതിനാലല്ല. കൽപ്പിക്കുന്നത് സ്വന്തം വാപ്പയോ ഉമ്മയോ ആണെങ്കില്‍ പോലും അത് അനുസരിക്കാന്‍ പാടില്ല. കൽപ്പിക്കുന്നത് വേറെ ഏതു നല്ല മനുഷ്യനായാലും അനുസരിക്കാന്‍ പാടില്ല.
എന്നാല്‍ 'മഅസിയ്യത്ത്' കല്‍പിക്കുന്നത് 'ത്വാഗൂത്തല്ല ; ഇസ്‍ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിയോ, ഉലുല്‍ അംറോ ആയിരുന്നാലും അക്കാര്യത്തില്‍ അവരെ അനുസരിക്കരുത്.
صحيح البخاري - (ج 22 / ص 52) 6611 - حَدَّثَنَا مُسَدَّدٌ حَدَّثَنَا يَحْيَى بْنُ سَعِيدٍ عَنْ عُبَيْدِ اللَّهِ حَدَّثَنِي نَافِعٌ عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ عَن
النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ فِيمَا أَحَبَّ وَكَرِهَ مَا لَمْ يُؤْمَرْ بِمَعْصِيَةٍ فَإِذَا أُمِرَ بِمَعْصِيَةٍ فَلَا سَمْعَ وَلَا طَاعَةَ
(ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും മുസല്‍മാനു നിര്‍ബന്ധമാകുന്നു- `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടാത്തേടത്തോളം. അഥവാ `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടുന്ന പക്ഷം പിന്നെ കേള്‍ക്കലും അനുസരിക്കലും പാടുള്ളതല്ല). (തഫ്‍ഹീമുല്‍ ഖുര്‍ആന്‍ 4:59 വ്യാഖ്യാനം)
|
10
|
പമാധികാരിയാക്കിയുള്ള അനുസരണ നിര്‍വചനത്തോടുള്ള ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ വന്ന പ്രതികരണം ഇപ്രകാരമാണ്.
"വിധികര്‍തൃത്വം വകവച്ചുകൊടുത്തുകൊണ്ട് വല്ല സൃഷ്ടിയേയും അനുസരിക്കുന്നതാണ് ശിര്‍ക്ക് എന്നു പറയുന്നത് ഒരു സുചിന്തിതാഭിപ്രായമായി സലഫികള്‍ക്ക് പരിഗണിക്കാന്‍ പ്രയാസമുണ്ട്. `ഒന്നിനെ ഇലാഹ് എന്നു സങ്കല്‍പിച്ചുകൊണ്ട് വിളിച്ചു തേടിയാല്‍ മാത്രമേ ശിര്‍ക്കുണ്ടാകൂ എന്നു വാദിക്കുന്ന ഖുബൂരിയുടെ ശൈലിയാണിതും. അല്ലാഹു അല്ലാത്ത ഒന്നിനെക്കുറിച്ച് ഇലാഹ് എന്നു സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ ശിര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. ഇതുപോലെ വിധികര്‍തൃത്വം അല്ലാഹു അല്ലാത്തവര്‍ക്ക് വകവച്ചു കൊടുക്കുന്നതോടെ ശിര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. പിന്നെ `അനുസരണം എന്ന ഒരനുബന്ധകാര്യം കൂടി ഉണ്ടാകേണ്ടതില്ല ശിര്‍ക്കുണ്ടാകാന്‍. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുക്കലാണ് പ്രധാന പ്രശ്‌നം. അല്ലാതെ അനുസരിക്കലോ അനുസരിക്കാതിരിക്കലോ അല്ല. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുത്തുകൊണ്ട് അനുസരിക്കാതിരുന്നാലും ശിര്‍ക്ക് ഉണ്ടാകും എന്നര്‍ത്ഥം." (ജമാഅത്ത് സാഹിത്യവും വൈരുദ്ധ്യാധിഷ്‌ഠിത വസ്‌വാസുകളും പേ 132) "അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള്‍ അതോടെ കാഫിറായിത്തീരും. പിന്നെ അയാള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട് അവന്‍ പിശാചിനെയാണോ, സത്യനിഷേധികളെയാണോ, സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണോ അനുസരിക്കുന്നത് എന്നതൊരു മൌലിക പ്രശ്‌നമല്ല. അല്ലാഹുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട് അവന്റെ വിധിക്ക് സമാനമായോ അതിനേക്കാള്‍ ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല്‍ അല്ലാഹുവിന്ന് `നിദ്ദിനെ (സമശീര്‍ഷനെ/ സമസ്ഥാനീയനെ) സ്വീകരിക്കുക എന്ന ശിര്‍ക്കിന്റെ വകുപ്പില്‍ അത് ഉള്‍പ്പെടുകയും ചെയ്യും." (ശബാബ് 2006 ഡിസംബര്‍ 22 മുഖാമുഖം) അല്ലാഹുവെ അവഗണിച്ച് മറ്റേതെങ്കിലും ശക്തിക്ക് പരമാധികാരം കല്‍പിക്കുന്ന വ്യക്തി അല്ലാഹുവെ അവഗണിക്കുന്നതോടെ തന്നെ കാഫിറായി കഴിഞ്ഞതിനാല്‍ അയാളുടെ ഇബാദത്ത് സംബന്ധിച്ച ചര്‍ച്ച അപ്രസക്തമാകുന്നു.....(പേജ് 62) .....`സ്വതന്ത്രമായ നിയമനിര്‍മ്മാണം എന്നാല്‍ എന്താണ്? അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന് വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന് പറയാനോ സൃഷ്ടികളില്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം അനേകം ലേഖനങ്ങളിലും പുസ്‌തകങ്ങളിലും മുജാഹിദുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും ജമാഅത്ത്-മുജാഹിദ് സംവാദത്തിന്റെ തര്‍ക്കവിഷയമല്ല. ഇവര്‍ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.(പേജ് 103),. അല്ലാഹു പറഞ്ഞതിനേക്കാള്‍ ആധികാരികത മറ്റുള്ളവരുടെ അഭിപ്രായത്തിന് കല്‍പിക്കുന്ന സമീപനം ശിര്‍ക്കുതന്നെയാണ്. എന്നാല്‍ അത് കേവലം അനുസരണത്തിന്റെ പ്രശ്‌നമല്ല. അല്ലാഹുവിന്റെ `നിദ്ദിനെ (തുല്യനെ അഥവാ എതിരാളിയെ) സ്ഥാപിക്കുക എന്ന ഖുര്‍ആന്‍ വ്യക്തമാക്കിയ വ്യതിയാനത്തിന്റെ വകുപ്പിലാണ് അതുള്‍പ്പെടുക.``(പേജ് 248) (മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം) അല്ലാഹുവാണ് പരമാധികാരി എന്നു വിശ്വസിക്കുന്നവര്‍ ദൈവേതരരെ അനുസരിക്കുന്നത് ശിര്‍ക്കാവില്ലെങ്കില്‍ , ഇക്കാര്യത്തില്‍ ഒരു വിയോജിപ്പിന് പ്രസക്തിയില്ല. കാരണം മതവിശ്വാസികള്‍ ദൈവത്തെയാണ് പരമാധികാരിയായി കരുതുന്നത്. |
11
|
ഇനി അല്ലാഹുവല്ലാത്തവരെ പരമാധികാരിയാക്കി അനുസരിക്കുന്നതാണ് അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണശിര്‍ക്കെങ്കില്‍ , അവിടെ മറ്റൊരു പ്രശ്‌നം വരുന്നുണ്ട്.,. ജമാഅത്ത് പ്രസ്‌തുത വാദത്തിന് തെളിവായി ചില ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കാറുണ്ട്. ``അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയമായും അത് അധര്‍മ്മം തന്നെയാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് സന്ദേശം നല്‍കുന്നുണ്ട്. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങളും മുശ്‌രിക്കുകള്‍ തന്നെ. (അന്‍ആം 6:121) ഇവിടെ പിശാചിനെ അനുസരിച്ച് ആ മാംസം ഭക്ഷിച്ചാല്‍ മുശ്‌രിക്കാകും എന്ന അല്ലാഹുവിന്റെ താക്കീതിന് വിധേയരായവര്‍ മുഹമ്മദ് നബി(സ)യുടെ കൂടെ ജീവിച്ച സഹാബികളില്‍പെട്ടവരായിരുന്നു. അവരിലാരുടെയെങ്കിലും വിശ്വാസം `ഞാന്‍ അനുസരിക്കേണ്ടത് പിശാചിനെയാണ് അല്ലാഹുവെയല്ല, അല്ലാഹുവിന്റെ കല്‍പന എന്തായാലും ഞാന്‍ പിശാചിനെയേ അനുസരിക്കൂ എന്നായിരുന്നുവോ? അതല്ല എന്നു വ്യക്തം. പിന്നെ എങ്ങിനെയാണ് ഈ ആയത്ത് `വിധികര്‍ത്താവാക്കിയ അനുസരണം എന്ന ശിര്‍ക്കിനു തെളിവാകുക? അതുപോലെ `ഞാന്‍ അനുസരിക്കേണ്ടത് യഹോവയെ അല്ല പണ്ഡിതപുരോഹിതരെയാണ്, യഹോവ എന്തു കല്‍പിച്ചാലും എനിക്ക് അത് ബാധകമല്ല എന്ന നിഷേധ മനോഭാവത്തിലാണോ ജൂത-ക്രൈസ്‌തവര്‍ അവരുടെ പണ്ഡിത-പുരോഹിതരെ അനുസരിച്ചത്? യഹോവയെ തന്നെയാണ് അനുസരിച്ച് ജീവിക്കേണ്ടത് എന്നായിരുന്നു അവരുടെ വിശ്വാസം. അതിനായി തങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളില്‍ യഹോവയുടെ വിധി എന്ത് എന്ന് അവര്‍ അറിയാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ`ദൈവഹിതം അഥവാ `യഹോവയുടെ ഇഷ്ടം ജനങ്ങളിലേക്ക് അറിയുന്നതിനുള്ള ഒരു മധ്യവര്‍ത്തിയായിട്ടാണ് അവര്‍ അവരുടെ പണ്ഡിതപുരോഹിതന്മാരെ കണ്ടിരുന്നത്. അവരുടെ കല്‍പ്പനകള്‍ ദൈവകല്‍പ്പനകള്‍ ആയിട്ടാണ് അവര്‍ മാനിച്ചിരുന്നത്. അല്ലാതെ, ദൈവം ഒരു വശത്തും പണ്ഡിതര്‍ അതിനെതിരായി മറുവശത്തും നിലകൊള്ളുകയും അതില്‍ ഞങ്ങള്‍ പണ്ഡിതരുടെ കൂടെയാണ് ദൈവത്തിന്റെ കൂടെയല്ല എന്ന നിലക്കല്ല ജൂതക്രൈസ്‌തവരുടെ പൌരോഹിത്യ വിധേയത്വം ഉണ്ടായത്. ആദം സംന്തതികളെ, പിശാചിനു ഇബാദത്തെടുക്കരുതെന്ന് (യാസീന്‍ 36:60) പറയുന്ന വചനത്തില്‍ ആക്ഷേപവിധേയരായവര്‍ `ഞാന്‍ അനുസരിക്കേണ്ടത് പിശാചിനെയാണ് അല്ലാഹുവെയല്ല എന്ന് വിശ്വസിച്ചാണോ പിശാചിനെ അനുസരിച്ചത്? ഇലാഹായി ദേഹേച്ചയെ സ്വീകരിച്ച ബഹുദൈവ വിശ്വാസികള്‍ (ജാഥിയ 45:23, ഫുര്‍ഖാന്‍ 25:43) `ഞാന്‍ അനുസരിക്കുക എന്റെ ദേഹേച്ഛയെയാണ്, ദൈവത്തെയല്ല. ദൈവം എന്തു പറഞ്ഞു എന്ന് ഞാന്‍ ചിന്തിക്കുന്നേയില്ല എന്ന് വിശ്വസിച്ചവര്‍ ആയിരുന്നോ? ചുരുക്കത്തില്‍ ഈ നിര്‍വചനത്തിന് അത് അടിസ്ഥാനമാക്കിയ തെളിവുകളുമായി ബന്ധമില്ല. |
12
|
നിഷ്‌പക്ഷ്‌മായി ചിന്തിച്ചു നോക്കുക. വിശ്വാസിയായ ഏതെങ്കിലുമൊരു മുസ്ലിം കരുതൂന്നുണ്ടോ `ഞാന്‍ അനുസരിക്കേണ്ടത് ദൈവത്തെയല്ല, ഗവണ്‍മെന്റിനെയാണ് എന്ന്? മുസ്ലിംകള്‍ പോകട്ടെ ഒരുവേള അമുസ്ലിംകള്‍ പോലും അങ്ങനെ വിശ്വസിച്ച് ഗവണ്‍മെന്റിനെ അനുസരിക്കുന്നുണ്ടാവില്ല. |
17
|
അല്ലാഹു "ഹറാം" എന്ന് കല്‍പിച്ച ഒരു കാര്യം , "ഹലാല്‍ " ആണെന്ന് ഒരാള്‍ പറഞ്ഞാല്‍ എന്താണ് അതിന്‍റെ പൊരുള്‍ ??
അല്ലാഹു ഹറാമാക്കിയ കാര്യം ഒരു പണ്ഡിതൻ ഹലാൽ ആണെന്ന് പറഞ്ഞാൽ, അത് ശരിയെന്ന് വിശ്വസിക്കുന്നവർ കരുതുന്നത് മുൻപ് ഹറാമെന്ന് പറഞ്ഞിരുന്ന കാര്യം ഇനി ചെയ്താൽ അതു മുഖാന്തിരം ദൈവകോപം ഉണ്ടാവില്ല എന്നാണ്. അയാൾ പറഞ്ഞത് ദൈവവചനമാണ്, ദൈവത്തിന്റെ ഇഷ്ടമാണ് എന്ന് വിശ്വാസികൾ കരുതുന്നു. അങ്ങിനെ ദൈവഹിതം പറയുന്ന പ്രവൃത്തിയാണ് ഹലാൽ ഹറാം (പാപവും-പുണ്യവും) നിശ്ചയിക്കൽ.
എന്നാൽ ഇവിടെ "അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് "ദൈവകോപത്തിന് കാരണമാകുമെന്ന് (ഹറാം) പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല എന്ന് എതിരാളികളും" വാദിച്ചു. ആ മാംസം ഹലാൽ എന്ന് എതിരാളികൾ പറഞ്ഞത് "ദൈവം അത് വിലക്കിയതല്ല" എന്ന് ദൈവത്തിന്റെ പേരിലായിരുന്നു. ഹലാൽ-ഹറാം പ്രശ്‌നം അല്ലാഹുവിന്റെ അഭൌതികമായ രക്ഷയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ്. അങ്ങിനെ ദൈവത്തിന്റെ പേരിൽ കല്പിക്കാനും വിലക്കാനും (പാപവും പുണ്യവും നിശ്ചയിക്കാൻ) അധികാരമുള്ളവരെന്ന് ചിലരെപറ്റി കരുതൽ ശിർക്കാണ്. ചിലർ ദൈവത്തിന്റെ പേരിൽ കൽപ്പിക്കുന്നതിനെ ജനങ്ങൾ സ്വീകരിക്കുന്നത് അവരുടെ കല്പനകൾ "ദൈവഹിതം" തന്നെ എന്ന് വിശ്വസിച്ചിട്ടാണ്. അവരിലൂടെ ദൈവഹിതം അറിയുന്നു എന്ന വിശാസം ആണ് അത്തരക്കാരെ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. |
18
|
പ്രബോധനത്തിലെ വരികള്‍ കടമെടുത്ത് വിശദീകരിച്ചാല്‍ , അത് ഇപ്രകാരമായിരിക്കും.
"ഇന്ദിരാ ഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും, വിലക്കുന്നതെന്തും ഹറാമുമാണെന്ന്" ഇവിടത്തെ മുസ്ലിംകളെന്നല്ല അമുസ്ലിംകള്‍ പോലും വിശ്വസിക്കുന്നില്ല" എന്നു പറഞ്ഞാല്‍ എന്താണ് അതിനര്‍ത്ഥം?
ഇന്ദിരാ ഗാന്ധി അനുവദിക്കുന്നതും വിലക്കുന്നതുമായിരുന്നല്ലോ അവര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയിലെ "രാഷ്ട്രീയ ഭരണ നിയമം". പിന്നെ എന്തു കൊണ്ട് അത് ഹലാലും ഹറാമുമല്ല എന്ന് ജമാഅത്തുകാര്‍ പറഞ്ഞു?. അതില്‍ നിന്ന് തന്നെ വ്യക്തമാണ് ഹറാം എന്നാല്‍ ഭരണാധികാരി വിലക്കിയത് എന്നല്ല, അല്ലാഹു വിലക്കിയത് എന്നാണ് അര്‍ഥം എന്ന്.
ഇ.എം.എസ് മദ്യം അനുവദനീയമാക്കിയതിനാല്‍ അത് ഹലാലായി മുസ്ലിംകള്‍ കരുതുന്നില്ല എന്ന് ജമാഅത്ത് മുഖപത്രം എഴുതിയിരുന്നു. എന്താണ് അതിനര്‍ത്ഥം?? ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മദ്യം അനുവദനീയമെന്ന "ഭരണ നിയമം" ഇവിടെ നടപ്പിലായിരുന്നല്ലോ. ഭരണകൂടം അനുവദിക്കുന്നതാണ് ഹലാല്‍ എങ്കില്‍ , കേരള ഭരണകൂടം അനുവദിച്ച മദ്യം ഇസ്ലാമിക സാങ്കേതികമായി "ഹലാല്‍" ആകേണ്ടതല്ലേ?? പിന്നെ എന്താണ് ജമാഅത്തുകാര്‍ അത് ഹലാല്‍ ആയി മുസ്ലിംകളാരും കരുതുന്നില്ല എന്ന് പറഞ്ഞത്??? ചില ജമാഅത്തുകാരുണ്ട്, അവര്‍ പറയും ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല, ഇ.എം.എസിനെയാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കാണ് അത് ഹലാലാവുക എന്ന്. അല്ലാഹു വിലക്കാത്തത് ആണ് ഹലാല്‍ ,. ഞാന്‍ അല്ലാഹുവിനെയല്ല അനുസരിക്കേണ്ടത് -അല്ലാഹു എന്തു പറഞ്ഞാലും എനിക്കത് ഒരു പ്രശ്നമല്ല എന്ന് കരുതുന്നവന് , പിന്നെ എന്ത് പരിഗണയാണ് അല്ലാഹു വിലക്കാത്തത് എന്ന കാര്യത്തില്‍ ??
അതുകൊണ്ട് നമുക്ക് അറിയേണ്ടത് ഒരു മുസ്ലിം ഇ.എം.എസ് അനുവദിച്ചതിനാല്‍ മദ്യം "ഹലാല്‍ " ആയി എന്ന് കരുതുന്നുവെങ്കില്‍ , അയാള്‍ക്ക് ഇ.എംഎസിനെ പറ്റിയുള്ള ധാരണ എന്തായിരിക്കും. ???
ജമാഅത്തുകാര്‍ എഴുതിയ പോലെ ഇ.എം.എസ് അനുവദിച്ചാലും ഇല്ലെങ്കിലും മദ്യം "ഹറാം" തന്നെ എന്ന് കരുതുന്നവര്‍ക്ക്, ഇ.എം.എസിന്‍റെ നിയമത്തെ പറ്റിയുള്ള ധാരണ എന്തായിരിക്കും ???
ഇന്ത്യാ സര്‍ക്കാര്‍ മദ്യപാനം കുറ്റകരമായി കാണുന്നില്ല, വിലക്കിയിട്ടില്ല. ഇസ്ലാം അത് "ഹറാം" എന്ന് വിധിച്ചിരിക്കുന്നു. ഒരാള്‍ മദ്യപിച്ചാല്‍ 6:121 ന്‍റെ വെളിച്ചത്തില്‍ അയാള്‍ മുശ്‍രിക്കാണോ? അല്ലാഹു വിലക്കിയ മാംസം "ശൈതാന്‍റെ കൂട്ടാളികളെ" അനുസരിച്ച് തിന്നത് ശിര്‍ക്ക്. അപ്പോള്‍ അല്ലാഹു വിലക്കിയ മദ്യം സര്‍ക്കാരിനെയും, ദേഹേച്ഛയേയും, പിശാചിനെയും അനുസരിച്ച് കുടിച്ച ആളും മുശ്‍രിക്ക് അല്ലേ??? അതല്ല, ഹറാം പ്രവര്‍ത്തിച്ച പാപിയോ?
ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിന്‍റെ മദ്യ നിയമമല്ല, സര്‍ക്കാരിന്‍റെതാണ്. അല്ലാഹുവിന്‍റെ മദ്യ നിരോധനത്തെ ഞാന്‍ പരിഗണിക്കുന്നേയില്ല എന്നൊന്നും വിചാരിച്ചല്ല അയാള്‍ കുടിച്ചത്. കുടിക്കണമെന്ന് തോന്നി കുടിച്ചു, പക്ഷേ അയാള്‍ക്കറിയാം മദ്യം രാഷ്ട്രനിയമ പ്രകാരം വിരോധമില്ലാത്തതും മതനിയമപ്രകാരം ഹറാമുമാണെന്ന്. സൂറ 6:121 ന്‍റെ വെളിച്ചത്തില്‍ അയാള്‍ മുശ്രിക്കോ, പാപിയോ ?? മാംസഭോജനവും മദ്യപാനവുമെല്ലാം ശിര്‍ക്ക് ആയിത്തീരുന്നത് അത് "അനുവദനീയമാണെന്ന വിശ്വാസത്തോടെ" എന്ന നിബന്ധന അതില്‍ വരുമ്പോഴാണ്. അതാണ് പണ്ഠിതര്‍ ഇപ്രകാരം എഴുതിയത്. (ത്വബ്‍രി ഉദ്ധരണി - കെ സി) ""തഫ്സീറുത്തബ്‍രി. ......ശവവും അല്ലാഹു നിരോധിച്ച മറ്റു വസ്തുക്കളും ഭക്ഷിക്കുന്നതിൽ നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ നിങ്ങളും മുശ്രിക്കുകൾ തന്നെ. അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി"........... ഇബ്നു ജരീർ ത്വബ്രിയുടെ വ്യാഖ്യാനം നേരത്തെ നാം കണ്ടല്ലോ. استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം....." (ഉദ്ദരണം : ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 274,277) |
19
|
ഹറാം എന്നാല്‍ ഭൂരിപക്ഷത്തിന് ഇഷ്ടമില്ലാത്തത്, നാടുവാഴിക്ക് ഇഷ്ടമില്ലാത്തത്, അല്ലെങ്കിൽ മറ്റേതെങ്കിലും മനുഷ്യർക്ക് ഇഷ്ടമില്ലാത്തത് എന്നാണോ?? അല്ല. അതിനെ മംമ്‌നൂഅ് എന്നാണ് പറയുന്നത്. " മംമ്‌നൂഅ് ദ്ദുഖൂൽ" എന്ന് ബോർഡ് എഴുതി ഓഫീസിന്റെ ഒരു മുറിക്ക് മുമ്പിൽ വച്ചാൽ അതിനർത്ഥം "പ്രവേശനം ഹറാം (പാപം) " എന്നല്ല. മറിച്ച് ആ ഓഫീസിന്റെ ഉത്തരവാദി ആ മുറിയിൽ കയറുന്നതിൽ നിന്ന് നിങ്ങളെ വിലക്കുന്നുന്നു എന്ന് മാത്രമാണ്. ആ മുറിയിൽ പ്രവേശിച്ചാൽ, കടന്നു എന്ന ഹറാം പ്രവൃത്തിച്ചു എന്ന് അത് അർഥമാക്കുന്നില്ല.
അലാഹുവിന്റെ അഭൌതികമായ പ്രീതിയും, കോപത്തിന് കാരണവുമാകുന്ന കാര്യങ്ങളാണ് ഹലാൽ ഹറാമുകൾ. "അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിച്ചാൽ അത് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു തർക്കമെങ്കിൽ അതിൽ "അഭൌതികത" വരുമായിരുന്നില്ല. എന്നാൽ ഇവിടെ "അല്ലാഹുവിന്റെ നാമം" ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് "ദൈവകോപത്തിന് കാരണമാകുമെന്ന് (ഹറാം) പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല (ഹലാൽ) എന്ന് എതിരാളികളും" വാദിച്ചു. ഇതിൽ അഭൌതികത കാണാൻ കഴിയുന്നില്ലേ?
ഒരാള്‍ക്ക് "ഹലാല്‍ -ഹറാം" (ദൈവ ഹിതവും അഹിതവും) കല്‍പ്പിക്കാന്‍ അധികാരമുണ്ട് എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ , അത്തരക്കാരെക്കുറിച്ച് ദൈവഹിതം അറിയുന്നവര്‍ എന്ന് വിശ്വസിക്കുന്നുണ്ട്.
ഈ 21ആം നൂറ്റാണ്ടിലും ആ വിശ്വാസം നമുക്ക് ചുറ്റും ജീവിക്കുന്നവരിലുണ്ട്. ശ്രീ പദ്‍മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുത്തതിനെ പറ്റിയുള്ള "ദൈവത്തിന്‍റെ അഭിപ്രായം " അറിയല്‍ അഥവാ 'ദേവപ്രശ്നം' 2011 ആഗസ്റ്റിനാണ് നടന്നത്. അത് നടത്തിയ ദൈവഹിതമറിയുന്നവരെന്ന് സമൂഹം വിശ്വസിക്കുന്ന "ദൈവജ്ഞര്‍" പറഞ്ഞത് "നിധി പരിശോധിച്ചത് ദൈവത്തിന് ഇഷ്ടമായിട്ടില്ല" എന്നാണ്. പത്രങ്ങളില്‍ വന്ന തലവാചകം തന്നെ "Gods show displeasure ......." എന്നായിരുന്നു,.
ഈ വാര്‍ത്ത വായിക്കുക.
After SC, now Gods will decide on Padmanabha treasure trove-Sunday, August 7, 2011, Thiruvananthapuram, Aug 7: After the Supreme Court pronounced its verdict on the now-famous Sri Padmanabhaswamy temple in Kerala, a devaprashnam (an astrological ritual to ascertain 'divine impressions') is intended to be conducted in the temple to understand the Padmanabha's (Lord Vishnu) views on the assessing of the massive treasure trove that has emerged from within it. http://news.oneindia.in/2011/08/07/padmanabhaswamy-temple-awaits-gods-judgment.html Gods show displeasure at temple vault opening at Padmanabha-Tuesday, August 9, 2011
http://news.oneindia.in/2011/08/09/gods-show-displeasure-at-kerala-temple-vault-opening.html
...After the SC judgment, that set up a team to assess and evaluate the massive riches that emerged out of the vaults within the temple, the temple trust and Uthradam Thirunal Marthanda Verma have sought to ascertain the 'decision of the Gods' on the opening of the vault and evaluating the treasure trove. ... എന്താണ് ഇവിടെ സംഭവിച്ചത്? ദൈവത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ ഹിതവും അഹിതവും ചില മനുഷ്യര്‍ കല്‍പ്പിക്കുന്നു. ജനങ്ങള്‍ അവരെപറ്റി ദൈവഹിതം അറിയുന്നവരെന്ന് വിശ്വസിക്കുകയും, ആ കല്‍പനകള്‍ ദൈവ കല്‍പനകളായി ശിരസ്സാവഹിക്കുകയും ചെയ്യുന്നു.
ഏത് വഴിക്കാണ് മറ്റുള്ളവര്‍ക്ക് കിട്ടാത്ത, ദൈവജ്ഞര്‍ക്ക് മാത്രം കിട്ടുന്ന, ദൈവഹിത അറിയല്‍ ??? അത് അഭൌതികതയാണ്.
ശ്രീ പദ്‍മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന "ദേവപ്രശ്നം" ഒരു തട്ടിപ്പാണ് എന്ന് വി.എസ്. അച്ചുതനന്ദന്‍ പറഞ്ഞു. ''കോടതികളെ ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്നു: വി എസ് സ്വന്തം ലേഖിക Posted on: 14-Aug-2011 10:50 PM http://www.deshabhimani.com/newscontent.php?id=48909 തൃശൂര്‍ : കോടതികളെയും ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്ന നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങിനെ വിനിയോഗിക്കാനാവുമെന്നതിന്റെ തെളിവാണ് ദൈവജ്ഞന്മാര്‍ എന്ന് വിശ്വസിക്കുന്ന ചിലരെ ഉപയോഗിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നാടകം. സുപ്രീംകോടതി വിധി തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്നംവയ്ക്കുകയും നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയുന്നതും ഗൂഢാലോചനയാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത സംസ്കാരപ്രീണനവും നടക്കുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പ്രചാരകരാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. '' പക്ഷേ, വി എസിന്‍റെ ഈ വാദം വിശ്വാസി സമൂഹത്തിലെ ഒരാളും വിശ്വസിക്കില്ല. കാരണം ദൈവജ്ഞര്‍ ദൈവഹിതം അറിയുന്നവരും, വി.എസ് അത് അറിയാത്തവനുമാണ്. ഇതൊരു സങ്കീര്‍ണ്ണവിഷയമേ അല്ല. പക്ഷേ ഇത് സരളമായി ജനങ്ങള്‍ മനസ്സിലാക്കരുത് എന്ന് ജമാഅത്തുകാര്‍ക്ക് വലിയ നിര്‍ബന്ധമുള്ളത് കൊണ്ട് അവരെക്കൊണ്ടാകും പോലെ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് മാത്രം. എത്ര വക്രീകരിച്ചാലും സുമനസ്സുകള്‍ക്ക് കാര്യം തിരിയാന്‍ ഈ വിശദീകരണം ധാരളമെന്ന് കരുതുന്നു. |
20
|
മറ്റൊരു പ്രധാന വിഷയം,അന്‍ആം 6:121 ല്‍ പരാമര്‍ശിക്കപ്പെട്ട തർക്കം, അല്ലാഹു യഥാർത്ഥത്തിൽ വിലക്കിയത് എന്ത് എന്നതായിരുന്നു. നേരെ മറിച്ച്, അല്ലാഹു എന്തും പറയട്ടെ ഞങ്ങൾക്ക് പിശാചിന്റെ ടീം മതി എന്ന ധാരണ ഇരുകൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല. ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ കല്പന അല്ല, പിശാചിന്റെതാണ്, അല്ലാഹു എന്ത് കല്പിക്കുന്നു എന്ന് ഞാൻ ചിന്തിക്കുന്നേയില്ല എന്ന വിശ്വാസത്തോടെ അനുസരിച്ചാലേ ശിർക്കാകൂ എന്നാണ് ജാമാഅത്ത് ഭാഷ്യം. അത്തരം ഒരു വിശ്വാസം അവിടെ ആർക്കും ഉണ്ടായിരുന്നില്ല. അവർ തർക്കിച്ചത് അല്ലാഹു എന്താണ് "ആ മാസഭോജനത്തെ" സംബന്ധിച്ച് വിധിച്ചത് എന്നായിരുന്നു. മുഹമ്മദ് നബി ഹറാമെന്ന് പറഞ്ഞു, എതിരാളികൾ പറഞ്ഞു മുഹമ്മദ് പറഞ്ഞതല്ല ശരി ഞങ്ങൾ പറയുന്നതാണ്, ആ മാംസം ദൈവം വിലക്കിയതല്ല എന്ന്. ചുരുക്കത്തില്‍ 1 - അതിലെ വിഷയം "ഹലാൽ-ഹറാം" നിശ്ചയിക്കലാണ്. 2- "ഹലാൽ-ഹറാം" നിശ്ചയിക്കലിന്റെ അടിസ്ഥാനം അഭൌതികത തന്നെയാണ്. പരലോകശിക്ഷയും, ദൈവകോപവുമാണ് അതിലെ വിഷയം. സർക്കാരിന്റെ ഫൈൻ പേടി അല്ല ഹലാൽ ഹറാമിന്റെ അടിസ്ഥാനം. |
21
|
മുശ്രിക്കുകള്‍ ശവം തിന്നല്‍ ഹലാല്‍ ആണ് എന്ന് വാദിച്ചപ്പോള്‍ അത് "ദൈവം കല്പിച്ചതാണ്" എന്ന് അവര്‍ കരുതിയിരുന്നുവോ?""തഫ്സീറുത്തബ്‍രി.......ശവവും അല്ലാഹു നിരോധിച്ച മറ്റു വസ്തുക്കളും ഭക്ഷിക്കുന്നതിൽ നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ നിങ്ങളും മുശ്രിക്കുകൾ തന്നെ. അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി"........... ഇബ്നു ജരീർ ത്വബ്രിയുടെ വ്യാഖ്യാനം നേരത്തെ നാം കണ്ടല്ലോ. استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം....." (ഉദ്ദരണം : ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 274,277) "استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം" ഹലാൽ എന്നാൽ ദൈവം അനുവദിച്ചത് എന്നാണല്ലോ അർഥം. "ഹലാലെന്നു കരുതി." എന്നു പറഞ്ഞാൽ "ദൈവം കല്പിച്ചതാണ്" എന്ന് കരുതി അല്ലെങ്കിൽ വിശ്വസിച്ചു എന്നർഥം. നിങ്ങൾ തിന്നാൽ എന്നതിലെ "നിങ്ങൾ" സഹാബികളുമാണ്. "അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി" സൂറ അന്‍ആം 6:121 ലെ മാംസ്ഭോജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭൌതിക കണാന്‍ ജമാഅത്തു സുഹൃത്തുക്കള്‍ക്ക് കഴിയാറില്ല. എങ്ങിനെയും അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇടയാകരുത് എന്ന നിലക്ക് സങ്കീര്‍ണ്ണമാക്കുകയാണ് രീതി. എന്നാല്‍ അവര്‍ ആ വചനത്തിലൂടെ നിരൂപിക്കുന്നതെന്ത്? |
22
|
വിമര്‍ശക വീക്ഷണത്തില്‍ എങ്ങിനെയായിരിക്കും 6:121 ലെ ശിര്‍ക്ക്
"..ഞാന്‍ വിധേയത്വം കാണിക്കേണ്ടത് എന്റെ പാര്‍ട്ടി നേതാവിന്നാണ്, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്‍ട്ടി നേതാവിനു മേലെ മറ്റാര്‍ക്കും ഞാനത്‌ചെയ്യുകയില്ല. ഇവിടെ പാര്‍ട്ടി നേതാവ് ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്‍ട്ടി നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍അവിടെ നേതാവ് ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക് വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. .." (പേ 306 ഇബാദത്ത്‌ഒരു സമഗ്രപഠനം)
"അല്ലാഹുവിന്‍റെ കല്‍പന ഞാന്‍പരിഗണിക്കുന്നില്ല. പകരം ഇന്ന സൃഷ്ടിയുടെ കല്‍പനയാണ്‌അനുസരിക്കേണ്ടതെന്ന് ഞാന്‍മനസ്സിലാക്കുന്നു. ഞാന്‍അതാണ്‌അനുസരിക്കുന്നത്. അത് അല്ലാഹുവിന്‍റെ കല്‍പനക്ക് വിരുദ്ധമായാലും; ഈ മനോഭാവത്തോടെയാണ്‌അഥവാ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ചാണ് ഒരാള്‍അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെങ്കില്‍ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണ്." (പേ 128 ഇബാദത്ത് സമഗ്ര പഠനം) ഈ വചനത്തെ മുൻ നിർത്തി പഠിച്ചാൽ സഹാബത്തിനോട് അല്ലാഹു താക്കീത് ചെയ്ത ശിർക്ക് ഇപ്രകാരം നടക്കാനിടവന്നിരിക്കണം. ''അല്ലാഹുവിന്‍റെ കല്‍പന ഞങ്ങൾ (സഹാബത്ത്) പരിഗണിക്കുന്നില്ല. പകരം പിശാചിന്റെയും സഖാക്കളുടെയും കല്‍പനയാണ് അനുസരിക്കേണ്ടതെന്ന് ഞങ്ങൾ (സഹാബത്ത്) മനസ്സിലാക്കുന്നു. ഞങ്ങൾ (സഹാബത്ത്) അതാണ് അനുസരിക്കുന്നത്. അത് അല്ലാഹുവിന്‍റെ കല്‍പനക്ക് വിരുദ്ധമായാലും; ഈ മനോഭാവത്തോടെയാണ് അഥവാ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ചാണ് സഹാബത്ത് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെങ്കില്‍ ; ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണ്." ഇങ്ങനെയൊരു വാദം ഇവര്‍ക്ക് തന്നെ ഉണ്ടാകില്ലെന്ന് കരുതുന്നു. മേല്‍ നിര്‍വ്വചനം കൊണ്ട് ചെന്നെത്തിക്കുന്നത് ഇവിടെയായിരിക്കും എന്ന് സൂചിപ്പിക്കാനായി മാത്രമാണ് മേല്‍ വാചകങ്ങള്‍ എഴുതിയത്. നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതും ഉള്‍ക്കൊള്ളാവുന്നതുമായ ഹറം-ഹലാലിന്‍റെ അഭൌതിക മാനം ദഹിക്കാത്തവര്‍ , "വളരെ നന്നായി ദഹിക്കുന്ന" വിശദീകരണം തന്നെയാണ് സ്വയം കണ്ടെത്തിയിരിക്കുന്നത്. !!! |
23
|
മുശ്രിക്കുകള്‍ അല്ലാഹുവിന്‍റെ ഇഷ്ടം പരിഗണിക്കുന്നവര്‍ ആയിരുന്നുവോ??
ഇതിന് ഉത്തരമായി ആദ്യം മക്കക്കാരുടെ വിശ്വാസം മനസ്സില്ലാക്കേണ്ടതുണ്ട്. അവര്‍ മുഹമ്മദ് നബി (സ) വിശ്വസിച്ചിരുന്ന അതേ അല്ലാഹുവില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത്.
1- മുഹമ്മദ് നബിയുടെ പിതാവിന്‍റെ പേര് നമുക്കൊക്കെ അറിയാം. അത് അബ്‍ദുള്ള എന്നായിരുന്നു. എന്താണ് അബ്‍ദുള്ള ? അല്ലാഹുവിന്‍റെ അടിമ. അല്ലാഹുവെ പരിഗണിക്കാത്ത സമൂഹം അല്ലാഹുവിന്‍റെ അടിമ എന്ന് പേര് ഇടില്ലല്ലോ. കാളിയെ വിശ്വസിക്കാത്ത മാതാപിതാക്കള്‍ മക്കള്‍ക്ക് കാളിദാസനെന്ന് പേര്‍ നല്‍കില്ലല്ലോ. യേശു ദൈവമാണെന്ന് കരുതുന്ന സമൂഹമാണല്ലോ മക്കള്‍ക്ക് യേശുദാസന്‍ എന്ന് പേരിടുന്നത്. അത് പോലെ തന്നെയാണ് മക്കക്കാരുടെ കാര്യവും. അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു, പല വൈകല്യങ്ങളും നമ്മുടെ ദൃഷ്ടിയില്‍ ഉണ്ടെങ്കില്‍ പോലും. നമ്മള്‍ വിശ്വാസ വൈകല്യങ്ങള്‍ എന്ന് കരുതുന്നവ, അവരെ സംബന്ധിച്ച് അവരോട് അല്ലാഹു കല്‍പിച്ചിട്ട് പൂര്‍വ്വികരായി അനുഷ്ടിച്ചുവരുന്ന ആചാരങ്ങളായാണ് അവര്‍ കരുതിയിരുന്നത്. 2-ബദര്‍ യുദ്ധത്തിന് മുമ്പ് ഇസ്ലാമിന്‍റെ കൊടിയ ശത്രുവായ, ഖുര്‍ആനില്‍ ശപിച്ച് പറഞ്ഞ, അബൂജഹ്‍ല്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചതായി കാണാം. അതിപ്രകാരം വായിക്കാം. സൂറ അന്‍ഫാല്‍ 8:19 ന്‍റെ വ്യാഖ്യാനക്കുറിപ്പ് 15." ഖുറൈശികള്‍ മക്കയില്‍നിന്ന് പുറപ്പെടുമ്പോള്‍ കഅ്ബയുടെ മൂടുപടം പിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു: "അല്ലാഹുവേ! രണ്ടു വിഭാഗങ്ങളില്‍ ആരാണോ ഉത്തമന്മാര്‍ അവരെ വിജയിപ്പിച്ചാലും!`` അബൂജഹ്ല്‍ പ്രത്യേകിച്ചും പ്രാര്‍ഥിച്ചു: "രക്ഷിതാവേ! ഞങ്ങളില്‍ സത്യവാദികളാരോ അവരെ വിജയിപ്പിക്കുകയും അക്രമികളെ തോല്‍പിച്ചു അപമാനിതരാക്കുകയും ചെയ്താലും!`` അവരുടെ നാക്കില്‍നിന്ന് വന്ന പ്രാര്‍ഥന അല്ലാഹു അക്ഷരാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കുകയും ഉത്തമന്മാരും സത്യവാദികളും ആരെന്ന് വേര്‍തിരിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു." (തഫ്‍ഹീമുല്‍ ഖുര്‍ആന്‍)} 3-ഹുദൈബിയാ സന്ധിയില്‍ കരാറിന് മേലെ "ബിസ്മില്ലാഹി റഹ്‍മാനി റഹീം" എന്ന് എഴുതാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തിരുത്തി എഴുതിച്ചത് "ബിസ്മികല്ലാഹുമ്മ" എന്നായിരുന്നു. അല്ലാഹുവോട് അടുപ്പിക്കാന്‍ ശുപാര്‍ശകരെ സ്വീകരിച്ചുവെന്ന് മാത്രം. (സുമര്‍ 39:3) 4-അവര്‍ കപ്പലില്‍ കടലില്‍ അകപ്പെട്ടാല്‍ അല്ലാഹുവോട് മാത്രമായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത് അന്‍കബൂത്ത് 29: 65 5- ബലിമൃഗങ്ങളെ അവര്‍ പല നിലക്കും നിശ്‍ചയിച്ചത് അത് ദൈവകല്‍പനയാണ് എന്ന നിലക്കായിരുന്നു. അന്‍ആം 6:138 6- ഞങ്ങളാണ് ഇബ്രാഹീമിന്‍റെ പിന്മുറക്കാര്‍ , മുഹമ്മദല്ല എന്നായിരുന്നു അവരുടെ അവകാശവാദം. (നഹ്‍ല്‍ 16: 120,123) 7- കഅബ നഗ്നരായി ത്വവാഫ് ചെയ്തത് അല്ലാഹു കല്‍പിച്ചത് അപ്രകാരമാണ് എന്ന് വാദിച്ചു കൊണ്ടായിരുന്നു. "`ഞങ്ങളുടെ പൂര്‍വികന്മാരെ ഞങ്ങള്‍ ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇവ്വിധം പ്രവര്‍ത്തിക്കാന്‍ അല്ലാഹുതന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുമുണ്ട്."(വി.ഖു 7:28) "അറബികള്‍ നഗ്നരായി കഅ്ബാ പ്രദക്ഷിണം ചെയ്തിരുന്നതാണ് സൂചിപ്പിക്കുന്നത്. അതേപ്പറ്റി നേരത്തെ പറഞ്ഞിട്ടുണ്ട്. അതൊരു ദൈവശാസനയും മതചടങ്ങുമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്."(തഫ്ഹീം 7:28 വ്യാഖ്യാനം, 17) " നഗ്നത അശ്ളീലവും ലജ്ജാകരവുമാണെന്ന് മനസ്സിലാക്കിയിട്ടും ആരാധനാവേളയില്‍ അറബികള്‍ അതൊരു മതചടങ്ങായി ആചരിച്ചുവന്നിരുന്നത് തങ്ങളുടെ മതം ദൈവദത്തമാണെന്നും തന്മൂലം ഈ ആചാരം ദൈവനിര്‍ദിഷ്ടമാണെന്നും ധരിച്ചതുകൊണ്ടായിരുന്നു. " .(തഫ്ഹീം 7:28 വ്യാഖ്യാനം, 18) ചുരുക്കത്തില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന് വിശ്വസിച്ചിട്ടല്ല അവര്‍ ശിര്‍ക്ക് പരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്. |
24
|
"പിശാചിന്‍റെ കൂട്ടാളികള്‍ " എന്ത് സംശയം കുത്തിവെക്കാനാണ് ശ്രമിച്ചത് ??
ആ മാംസം ഹറാം ആണോ, അത് ഹലാൽ അല്ലേ എന്ന സംശയം."അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്രിക്കായി" അഭൌതികമായി ആരെയെങ്കിലും അനുസരിച്ചുവെന്നോ, പുരോഹിതരെ ആരാധിച്ചു എന്നതോ അല്ല ഇവിടെ വിഷയം. അവരുടെ അനുസരണത്തിന് പ്രേരണയായത് --അന്തര്‍ധാര - അഭൌതികതയുമായി ബന്ധപ്പെട്ട വിശ്വാസമാണ് എന്നത്രെ. |
27
|
Links
|
28
|
VIDEOS
2011 ഡിസംബർ 27 ചൊവ്വാഴ്ച മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്, കേരള നദ്‌വത്തുൽ മുജാഹിദീൻ കക്കാട് ശാഖയും ജമാഅത്തെ ഇസ്‌ലാമി ഹൽഖയും തമ്മിൽ നടന്ന വൈജ്ഞാനിക ചർച്ച. വിഷയം: ഇബാദത്ത്: അർഥവും വ്യാപ്തിയും Part 1 of 4 http://youtu.be/ueV2-UK6tm0 Part 2 of 4 http://youtu.be/zBYwpcHw790 Part 3 of 4 http://youtu.be/mKgoXg6NNeE Part 4 of 4 http://youtu.be/3qzJbDyG6Q0 Uploaded by peringoden on Feb 14, 2012 പങ്കെടുക്കുന്നവർ: മുജാഹിദ് പക്ഷം: 1. കെ എ അബ്ദുൽ ഹസീബ് മദനി 2. കെ പി സകരിയ 3. അബ്ദുല്ലത്വീഫ് കരിമ്പുലാക്കൽ 4. എൻ വി സകരിയ ജമാഅത്ത് പക്ഷം: 1. ഇ എൻ ഇബ്‌റാഹിം മൌലവി 2. അബ്ദുല്ലാഹ് ദാരിമി 3. ഇ എൻ അബ്ദുറസാഖ് 4. മുഹമ്മദ് മാളിയേക്കൽ അധ്യക്ഷൻ: കാക്കിരി അബ്ദുല്ല മാസ്റ്റർ |
29
|
|
30
|
No comments:
Post a Comment
"Comment moderation" is off in this blog.If it is not displayed, could have gone to spam.